Kerala
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ലോക്ഭവന് ജീവനക്കാര്‍ക്ക് അവധിയില്ല. ജീവനക്കാർ ഇന്ന് ഹാജരാകണമെന്നു കാണിച്ച് കണ്ട്രോളര് ഉത്തരവിറക്കി.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനാണ് നിര്‍ദേശം. വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവേണന്‍സ് ദിവസമായാണ് ആഘോഷിക്കുന്നത്. 10 മണിക്കാണ് പരിപാടി. ഈ പരിപാടിയില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഉത്തരവിലുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് ക്രിസ്മസ് അവധി ലഭിക്കില്ല.
അതേസമയം, ലോക്ഭവന് അവധി ദിവസങ്ങൾ ഇല്ലെന്നാണ് ലേക്ഭവന്റെ വിശദീകരണം. ഞായറാഴ്ചകളിൽ പോലും പലവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണ്. അതിനാൽ ലോക്ഭവൻ ജീവനക്കാർ അതിന്റെ പരിസരത്ത് തന്നെയാണ് താമസിക്കാറ്.
ഇന്ന് മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ് ജീവനക്കാരെ എത്താൻ ആവശ്യപ്പെട്ടതെന്നും ലോക്ഭവൻ വിശദീകരിച്ചു.
National
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിർദേശപ്രകാരമാണു പേരുമാറ്റമെന്നു ഗവര്‍ണര്‍ സി.വി. ആന്ദബോസ് വിശദീകരിച്ചു.
രാജ്ഭവന്റെ പേരുമാറ്റത്തെക്കുറിച്ച് കഴിഞ്ഞ 25നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കോല്‍ക്കത്തയിലെ രാജ്ഭവന്, ഡാർജിലിംഗ് ഫ്ളാഗ്സ്റ്റാഫ് ഹൗസ് എന്നിവ ലോക്ഭവന് എന്നപേരിൽ അറിയപ്പെടുമെന്നാണു വിജ്ഞാപനം പറയുന്നത്.
ഇതേത്തുടർന്ന് പേരുമാറ്റം ഇന്നലെ ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനുള്ള ആദരമായാണു പേരു മാറ്റുന്നതെന്ന് ഗവർണറുടെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍, പ്രതീക്ഷകള്‍, പ്രശ്നങ്ങള്‍ എന്നിവ പരിഗണിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്നതിനാണ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയുടെ പേര് ജന്‍ രാജ് ഭവന് എന്നാക്കുന്നത്.
രാജ് ഭവന് എന്ന സംവിധാനം ആശ്ചര്യത്തോടെയും ഭയത്തോടെയും ജനങ്ങള്‍ നോക്കാണുന്ന സാഹചര്യം ഇല്ലാതാക്കണം. കഴിഞ്ഞ മൂന്നുവർഷമായി ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനായെന്നും ഗവർണറുടെ കുറിപ്പിൽ പറയുന്നു. പേരുമാറ്റം സൂചിപ്പിക്കുന്ന പുതിയ ബോർഡുകൾ ലോക്ഭവനു മുന്നിൽ സ്ഥാപിച്ചുകഴിഞ്ഞു.